തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ ആയ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയര്‍ത്തുന്നതാണ് നിയമഭേദഗതി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും.
ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് സർവ്വകലശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയുടെ പരിഗണനയിൽ വരുന്നത്. നിലവിൽ ഗവർണറുടേയും യുജിസിയുടെയും സർവ്വകലാശാലയുടെയും നോമിനികൾ ആണ് ഉള്ളത്.ചാൻസിലറുടെയും യുജിസിയുടെയും സർവ്വകലശാലയുടെയും പ്രതിനിധിയ്ക്ക് പുറമെ സർക്കാർ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും. ഇത് വഴി കമ്മിറ്റിയിലെ ഭൂരിപക്ഷം വെച്ചു സർക്കാരിന് ഇഷ്ടം ഉള്ള ആളെ വിസി ആക്കാം.
നിലവിൽ സെർച്ച് കമ്മിറ്റിയ്ക്ക് ഏകകണ്ഠമായോ അംഗങ്ങൾക്ക് പ്രത്യേകമായോ പാനൽ സമർപ്പിക്കാം. ഇതിൽ ഒരാളെ വിസി ആയി ഗവർണർക്ക് നിയമിക്കാം. എന്നാൽ ബിൽ നിയമമായാൽ ഈ അധികാരം ഗവർണർക്ക് ഇല്ലാതാകും.
അതേസമയം ബില്ലിൽ ഗവർണറുടെ നിലപാട് നിർണ്ണായകമാകും. താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകു എന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. കേരള സർവ്വകലാശാല വൈസ് ചാൻസലറുടെ കാലാവധി അടക്കം അവസാനിക്കാനിരിക്കെയാണ് സർക്കാർ ബിൽ അവതരിപ്പിക്കുന്നത്.
Comments