പാലക്കാട് സംഘർഷം തടയാൻ തമിഴ്നാട് പൊലീസും എത്തുന്നു . കോയമ്പത്തൂർ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി ഉൾപ്പെടെ 900 പൊലീസുകാരാണ് ജില്ലയിൽ വിന്യസിക്കുന്നത്.
തമിഴ്നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം മൂന്ന് ദിവസത്തേക്കാണ്.
അതേസമയം ജില്ലയിൽ നിരോധനാജ്ഞ തുയരുകയാണ്. രണ്ട് കൊലപാതകം കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നതോടെയാണിത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്.
നിരോധനാജ്ഞ ഏപ്രില്‍ 20 ന് വൈകീട്ട് ആറ് മണി വരെയാണ്. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് ഉത്തരവ്.
Comments