തൃശൂര്‍: നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ ‘മിത്ത്’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് നടത്തിയ പരാമര്‍ശമാണിത്. സ്ത്രീകളെ ശബരിമലകയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീറെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു. ശബരിമലയിലേക്ക് ഒരുകൂട്ടം സ്ത്രീകളെ കൊണ്ടുവരാന്‍ തലശ്ശേരിയില്‍ നടന്ന ആദ്യയോഗത്തില്‍ പങ്കെടുത്ത ആളാണ് ഇന്നത്തെ സ്പീക്കറെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
സി.പി.എമ്മിന്റെ തലവനായ പിണറായി വിജയന് ചില സി.ബി.ഐ. കേസുകളിലും ഇ.ഡി. കേസുകളിലും ഒക്കെ പെടാന്‍ പോകുന്ന സാഹചര്യത്തിൽ വളരെ തന്ത്രപൂര്‍വം പിണറായി വിജയനും എം.വി. ഗോവിന്ദനും ഷംസീറുമെല്ലാം ചേര്‍ന്ന് ഇവിടുത്തെ ചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമമാണിതെന്നും നിലവിലെ വിവാദത്തെ പരാമര്‍ശിച്ച് ശോഭ പറഞ്ഞു. ഇതിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദികളുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
ഗണപതിയെ വിശ്വാസമില്ലെങ്കില്‍, ഗണപതി ഹോമത്തോട് താല്പര്യമില്ലെങ്കില് നിങ്ങള്‍ പിന്നെ എന്തിനാണ് അമ്പലക്കമ്മിറ്റികളില്‍ സഖാക്കന്മാരെ തിരുകിക്കയറ്റുന്നതെന്നും പിന്‍വലിക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ശോഭ ആവശ്യപ്പെട്ടു. ഗണപതി സയന്സല്ല. ഞങ്ങള്‍ സയന്‍സിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ. അതുകൊണ്ട് സഖാക്കന്മാര് ആരും അമ്പലക്കമ്മിറ്റികളില്‍ ഇരിക്കണ്ട എന്ന് പറയാനുള്ള മാന്യത കാണിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.
ഷംസീറിന് മുസ്ലീം പള്ളിയുടെ മുന്നില്‍നിന്ന് അവരുടെ മതത്തെ കൂടുതല്‍ ശാസ്ത്രീയവത്കരിക്കണമെന്ന് പറയാനുള്ള ധൈര്യമുണ്ടോ. അത് മുസ്ലിം ജനസാമാന്യത്തിന്റെ കുഴപ്പമല്ല. ഷംസീര്‍ ഇസ്ലാമിക തീവ്രവാദികളുമായി കൈകോര്‍ത്തു പിടിച്ചുകൊണ്ട്, ഞാനാണ് ഇവിടുത്തെ ഏറ്റവും വലിയ ഇസ്ലാമിക സമൂഹത്തിന്റെ കരുതലും താങ്ങലുമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് കേരളത്തില്‍ വിലപ്പോകില്ലെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ വ്യക്തമാക്കി.
ശാസ്ത്രത്തെ കൊണ്ടല്ല നമ്മള് ആധ്യാത്മികതയെ വായിച്ചിട്ടുള്ളത്. ആധ്യാത്മികതയെ ഓരോ വ്യക്തിയും വായിക്കുന്നത് അതിന് അനുസൃതമായി നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ കൊണ്ടാണ്. ഷംസീര്‍ സ്പീക്കറെ പോലെ പെരുമാറണമായിരുന്നു. അദ്ദേഹം മാപ്പു പറയാന്‍ തയ്യാറല്ല. ഷംസീറിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ഇവിടുത്തെ ഹിന്ദുമതവിശ്വാസികള്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ സാധിക്കില്ല. പക്ഷേ, ഭാവികേരളത്തില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ഷംസീറിന് അത് അനുഭവവേദ്യമാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
തൃശൂര്‍: നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ ‘മിത്ത്’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് നടത്തിയ പരാമര്‍ശമാണിത്. സ്ത്രീകളെ ശബരിമലകയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീറെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു. ശബരിമലയിലേക്ക് ഒരുകൂട്ടം സ്ത്രീകളെ കൊണ്ടുവരാന്‍ തലശ്ശേരിയില്‍ നടന്ന ആദ്യയോഗത്തില്‍ പങ്കെടുത്ത ആളാണ് ഇന്നത്തെ സ്പീക്കറെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
സി.പി.എമ്മിന്റെ തലവനായ പിണറായി വിജയന് ചില സി.ബി.ഐ. കേസുകളിലും ഇ.ഡി. കേസുകളിലും ഒക്കെ പെടാന്‍ പോകുന്ന സാഹചര്യത്തിൽ വളരെ തന്ത്രപൂര്‍വം പിണറായി വിജയനും എം.വി. ഗോവിന്ദനും ഷംസീറുമെല്ലാം ചേര്‍ന്ന് ഇവിടുത്തെ ചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമമാണിതെന്നും നിലവിലെ വിവാദത്തെ പരാമര്‍ശിച്ച് ശോഭ പറഞ്ഞു. ഇതിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദികളുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
ഗണപതിയെ വിശ്വാസമില്ലെങ്കില്‍, ഗണപതി ഹോമത്തോട് താല്പര്യമില്ലെങ്കില് നിങ്ങള്‍ പിന്നെ എന്തിനാണ് അമ്പലക്കമ്മിറ്റികളില്‍ സഖാക്കന്മാരെ തിരുകിക്കയറ്റുന്നതെന്നും പിന്‍വലിക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ശോഭ ആവശ്യപ്പെട്ടു. ഗണപതി സയന്സല്ല. ഞങ്ങള്‍ സയന്‍സിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ. അതുകൊണ്ട് സഖാക്കന്മാര് ആരും അമ്പലക്കമ്മിറ്റികളില്‍ ഇരിക്കണ്ട എന്ന് പറയാനുള്ള മാന്യത കാണിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.
ഷംസീറിന് മുസ്ലീം പള്ളിയുടെ മുന്നില്‍നിന്ന് അവരുടെ മതത്തെ കൂടുതല്‍ ശാസ്ത്രീയവത്കരിക്കണമെന്ന് പറയാനുള്ള ധൈര്യമുണ്ടോ. അത് മുസ്ലിം ജനസാമാന്യത്തിന്റെ കുഴപ്പമല്ല. ഷംസീര്‍ ഇസ്ലാമിക തീവ്രവാദികളുമായി കൈകോര്‍ത്തു പിടിച്ചുകൊണ്ട്, ഞാനാണ് ഇവിടുത്തെ ഏറ്റവും വലിയ ഇസ്ലാമിക സമൂഹത്തിന്റെ കരുതലും താങ്ങലുമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് കേരളത്തില്‍ വിലപ്പോകില്ലെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ വ്യക്തമാക്കി.
ശാസ്ത്രത്തെ കൊണ്ടല്ല നമ്മള് ആധ്യാത്മികതയെ വായിച്ചിട്ടുള്ളത്. ആധ്യാത്മികതയെ ഓരോ വ്യക്തിയും വായിക്കുന്നത് അതിന് അനുസൃതമായി നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ കൊണ്ടാണ്. ഷംസീര്‍ സ്പീക്കറെ പോലെ പെരുമാറണമായിരുന്നു. അദ്ദേഹം മാപ്പു പറയാന്‍ തയ്യാറല്ല. ഷംസീറിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ഇവിടുത്തെ ഹിന്ദുമതവിശ്വാസികള്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ സാധിക്കില്ല. പക്ഷേ, ഭാവികേരളത്തില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ഷംസീറിന് അത് അനുഭവവേദ്യമാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments