കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിൽ പ്രതിയായ രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കി നൽകിയത് രേഷ്മയാണ്.
കേസിലെ 15-ാം പ്രതിയാണ് അണ്ടല്ലൂർ സ്വദേശി രേഷ്മ. കേസിലെ മുഖ്യ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് രേഷ്മ ഒളിവിൽ കഴിയാൻ വീട് നൽകുകയും സഹായമൊരുക്കുകയും ചെയ്തിരുന്നു.
ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിലിനെ ഒളിവിൽ പാർപ്പിച്ചതെന്നും പൊലീസ് പറയുന്നു.
Comments