മുംബൈ: മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ പ്രമുഖ ഇസ്ലാമിക നേതാക്കളും പള്ളികളിലെ ഇമാമുമാരും അഭ്യർത്ഥിച്ചു.
കഴിഞ്ഞയാഴ്ച ദിവസങ്ങളിലെ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്നാണ് നടപടി. പ്രതിഷേധത്തിനിടെ റാഞ്ചിയിൽ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും പൊലീസുൾപ്പെടെ 30ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രതിഷേധം നിർത്തിവെക്കാൻ മതനേതാക്കൾ അഭ്യർഥനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ആരെങ്കിലും ഇസ്ലാമിനെ ഇകഴ്ത്തുമ്പോൾ ഒരുമിച്ച് നിൽക്കേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണ്. അതേസമയം സമാധാനം നിലനിർത്തേണ്ടത് നിർണായകമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് മുതിർന്ന അംഗം മാലിക് അസ്ലം പറഞ്ഞു.
Comments