തിരുവനന്തപുരം: പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ആര്.എസ്.എസും എസ്.ഡി.പി.ഐയും ചേര്‍ന്ന് നടത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ഏത് നിയമം ഉപയോഗിച്ചും കലാപകാരികളെ അടിച്ചമര്‍ത്തണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”പാലക്കാട് കൊലപാതകം ഗൗരവമുള്ളതാണ്. ഭൂരിപക്ഷ വർഗ്ഗീയത ന്യൂനപക്ഷ വർഗീയതയെ ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷ പക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാണിക്കുന്നു. മതത്തെ വച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ്. രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക പരത്താൻ ഇത് എസ്ഡിപിഐ ഉപയോഗപ്പെടുത്തുന്നു. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഒമ്പത് സംസ്ഥാനങ്ങളിൽ ആർഎസ്എസ് മുസ്ലിങ്ങൾക്കെതിരെ അക്രമം അഴിച്ച് വിട്ടു. കേരളത്തിലും ഇത് നടത്താനാണ് ശ്രമം. കൊലപാതകത്തെ അപലപിച്ച് യുഡിഎഫ് രംഗത്ത് വരാത്തത് അത്ഭുതകരമാണ്. കേരളത്തിലെ മതനിരപേക്ഷ പാരമ്പര്യത്തിന് ചേർന്നതല്ല യുഡിഎഫ് നിലപാട്”. കോടിയേരി പറഞ്ഞു.
നിരോധനത്തിലൂടെ സംഘടനകളെ ഇല്ലാതാക്കാൻ കഴിയില്ല. ആശയങ്ങളുടെ പേരിലുള്ള സംഘടനകളാണ്. നിരോധിച്ചാൽ മറ്റൊരു പേരിൽ വരും. എസ്ഡിപിഐ യെ നിരോധിച്ചാൽ അതിനു മുൻപ് ആർ എസ് എസിനെ നിരോധിക്കണ്ടേ ഗാന്ധിജിയെ കൊന്ന പാർട്ടിയല്ലെന്നും കോടിയേരി ചോദിച്ചു.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും ഹനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറിന്റേത്. ഈ വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കകള്‍ രൂപപ്പെടുത്തി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് എസ്.ഡി.പി.ഐ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പരിശ്രമം ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. വര്‍ഗീയതയെ നിരാകരിച്ച് മതനിരപേക്ഷത വളര്‍ത്തിക്കൊണ്ടുവരണം. ഇത് മാത്രമാണ് ഇതിനെ നേരിടാനുള്ള പ്രതിവിധി. കലാപകാരികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. ആര്.എസ്.എസും എസ്.ഡി.പി.ഐയും സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണിപ്പോള്‍. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതും കാണാം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ആലപ്പുഴ സംഭവത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം പോലീസ് ഇല്ലാതാക്കിയതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.