ന്യൂഡല്‍ഹി: ഓക്സിജന്‍ പ്രതിസന്ധി നേരിടാന്‍ മൂന്നു പ്ലാന്റുകള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക. സ്ത്രീകളുടെയും കുട്ടികളുടെയും ആലപ്പുഴ ബീച്ച് ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പാല ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രാജ്യത്ത് അനുവദിച്ച 72 പുതിയ ഓക്സിജന്‍ പ്ലാന്റുകളില്‍ മൂന്നെണ്ണമാണ് കേരളത്തിന് ലഭിച്ചത്. പ്ലാന്റുകള്‍ സ്ഥാപിക്കാനാവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കും. ആശുപത്രികളോട് ചേര്‍ന്ന് അനുബന്ധ സ്ഥലം കണ്ടത്തേണ്ടതും അതു പ്രവര്‍ത്തിപ്പിക്കേണ്ടതും സംസ്ഥാനമാണ്. ഈ മാസം 31നു ഓക്സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം.
അതേസമയം, എറണാകുളം ജില്ലയിലെ മെഡിക്കൽ ഓക്സിജൻ്റെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. ഓക്സിജൻ വിതരണത്തിൽ ഉണ്ടായേക്കാവുന്ന പൂഴ്ത്തി വയ്പ്, നിയമപരമല്ലാത്ത വില്പന, അനധികൃതമായ വിലക്കയറ്റം എന്നിവ തടയുന്നതിനാണ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഓക്സിജൻ നിറക്കൽ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവർത്തനം. 11 എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയാണ് ജില്ലയിൽ നിയമിച്ചിരിക്കുന്നത്.