ഇംഫാൽ: മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി. ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി. രണ്ടു എംഎല്‍എമാരുള്ള കുക്കി പീപ്പിള്‍സ് അലയന്‍സ് ആണ് പിന്തുണ പിന്‍വലിച്ചത്.
മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പിന്തുണ പിൻവലിച്ചത്. കെ.പി.എ പിന്തുണ പിൻവലിച്ചതുകൊണ്ട് സർക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല.
160ലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമം നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിമര്‍ശനം തുടരുന്നതിനിടെയാണ് ഭരണ സഖ്യത്തില്‍ നിന്ന് പുറത്തുപോകാനുള്ള കെപിഎയുടെ തീരുമാനം.
മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിക്ക് 32 അംഗങ്ങളുടെയും അഞ്ച് എന്‍പിഎഫ് എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയുണ്ട്. മറുവശത്ത്, വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് പ്രതിപക്ഷം. എന്‍പിപിക്ക് ഏഴ് സീറ്റുകളും കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും ജെഡിയു ആറ് സീറ്റുകളുമുണ്ട്.
അതിനിടെ സംഘർഷം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തേക്ക് കേന്ദ്രസർക്കാർ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. അർധ സൈനിക വിഭാഗങ്ങളായ സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നിവയിലെ 10 കമ്പനികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments