തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡിനെ പ്രതിഷേധം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പുനഃസംഘടന ചര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്തിയതിന്റെ പേരിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പട്ടിക കൈമാറുംമുന്പ് തന്നെ ഫോണില്‍ വിളിച്ച സുധാകരനോട് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചു. താരിഖ് അന്‍വര്‍, എ.കെ ആന്റണി എന്നിവരെയും മുല്ലപ്പള്ളി പ്രതിഷേധം അറിയിച്ചു.
അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതില്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടു.
ഡല്‍ഹിയില്‍ ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പെട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. ഏതാനും ആഴ്ചകളായി ഡല്‍ഹിയിലും കേരളത്തിലുമായാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍പ്പോലും എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ല എന്നാണ് ആരോപണം.
അതിനിടെ ഡിസിസി അധ്യക്ഷ പട്ടിക തയാറാക്കലില്‍ അപാകത വന്നിട്ടില്ലെന്ന് കെ. സുധാകരന് പറഞ്ഞു.
Comments