തിരുവനന്തപുരം: 23 -ആമത് നിയമസഭാ സ്പീക്കർ ആയി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിനെ 96 -ഉം പി സി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 136 അംഗങ്ങൾ വോട്ട് ചെയ്തു.
എൽ ഡി എഫ് വോട്ടുകൾ എൽ ഡി എഫിനും യു ഡി എഫ് വോട്ടുകൾ യു ഡി എഫിനും കിട്ടി. ഒറ്റവോട്ട് പോലും അസാധുവായില്ല. ആദ്യ അങ്കത്തിൽ തന്നെ നിയമസഭയിൽ എത്തി സ്പീക്കർ ആകുന്ന ആളാണ് എം ബി രാജേഷ്.
അറിവും അനുഭവവും സമന്വയിച്ച വ്യക്തിത്വത്തിൻറെ ഉടമയാണ് എം ബി രാജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭയെ സംബന്ധച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. സഭയുടെ ശബ്ദമാകാൻ എം ബി രാജേഷിന് കഴിയട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments