ഭോപ്പാല്‍: മധ്യപ്രദേശിലെ ഹർദയില്‍ അനധികൃത പടക്കനിർമാണ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ മരണം 11 ആയി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.ചൊവ്വാഴ്ച രാവിലെയാണ് ഹർദയിലെ ബൈരാഗഡ് പ്രദേശത്തെ ഫാക്ടറിയില്‍ സ്ഫോടനമുണ്ടായത്. സമീപത്തെ അറുപതോളം വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. നൂറിലധികം വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫാക്ടറിയില്‍ തുടർച്ചയായി സ്ഫോടനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
#WATCH | Body recovered from the blast site of the fire factory in Madhya Pradesh’s Harda.
A massive explosion took place today affecting the nearby houses. Firefighting and cooling operations are underway. pic.twitter.com/gff10lVAt3
— ANI (@ANI) February 6, 2024
അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആശ്രിതർക്ക് PMNRF-ല്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മന്ത്രി ഉദയ് പ്രതാപ് സിങ്, അഡീഷണല്‍ ചീഫ് സെക്രട്ടറി അജിത് കേസരി, ഡെപ്യൂട്ടി ജനറല്‍ ഹോം ഗാർഡ് അരവിന്ദ് കുമാർ എന്നിവരോട് സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നല്‍കിയിരുന്നു. മന്ത്രി ഉദയ് പ്രതാപ് സിങ് ഹർദയിലെ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിച്ചു. കളക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
തീ ആളിപ്പടരുന്നതിനാല്‍ ഇതുവരെ സ്ഫോടനം നടന്ന സ്ഥലത്ത് എത്തിയിട്ടില്ലെന്നും അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഹർദ കോട്വാലി പോലീസ് സ്റ്റേഷൻ ഇൻചാർജ് അബ്ദുള്‍ റയീസ് ഖാൻ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments