റാഞ്ചി: ജാർഖണ്ഡിൽ ട്രെയിനിടിച്ച് മരിച്ചവർ ട്രെയിനിൽ ഉണ്ടായവർ അല്ലെന്ന് റെയിൽവേ. ട്രാക്കിലൂടെ നടന്നുപോയ രണ്ടുപേരാണ് അപകടത്തിൽ മരിച്ചതെന്ന് ഈസ്റ്റേൺ റെയിൽവേ സിപിആർഒ കൗശിക് മിത്ര പറഞ്ഞു. മരിച്ചവർ ട്രെയിൻ യാത്രക്കാരല്ലെന്നും ട്രെയിനിൽ തീപിടിത്തമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നിരവധിപേർക്കു പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. മരണസംഖ്യ കൂടാൻ ഇടയുണ്ടെന്നും റിപ്പോർട്ടുണ്ട്.
അതേ സമയം, ജാംതാരയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ടുകൾ. ബുധനാഴ്ച വൈകിട്ട് ജംതാരാ- കമർതാന്ദ് റെയിൽവേ ലൈന്‍ സമീപമുള്ള കൽജാരിയക്ക് സമീപമാണ് സംഭവം. അപകടത്തിൽ 12 പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ട്രെയിനിന് തീപിടിച്ചു വെന്ന് കേട്ട് ആളുകൾ പാളത്തിലേക്ക് ചാടുകയായിരുന്നു.വെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭഗൽപൂരിലേക്ക് പോയ അംഗ എക്സ്പ്രസിൽനിന്നും ചാടിയവരെ ഝാത്സാ അസൻസോൾ എക്സ്പ്രസ് ഇടിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റെയിൽവേ അധികൃതരും റെയിൽവേ സുരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണ സംഖ്യ സംബന്ധിച്ചോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ലെന്ന് ജംതാര ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
#Jharkhand: Nearly 12 people have lost their lives in a #trainaccident near #KalijhariyaHalt under #Asansol railway division in #Jamtara district. According to sources, these people have been cut off by a passing Express train between #Asansol and #Jhajha. pic.twitter.com/8Zhi2C2zyK
— All India Radio News (@airnewsalerts) February 28, 2024
Comments