ചണ്ഡിഗഡ്: ഹരിയാനയില്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് മരണം. കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഹരിയാനയിലെ ഭിവാനിയിലാണ് അപകടമുണ്ടായത്. മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികൾ മണ്ണിടിച്ചിലുണ്ടായപ്പോൾ വാഹനങ്ങളിൽ കുടുങ്ങി പോകുകയായിരുന്നു. 15 മുതൽ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയിൽ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികൾ പറയുന്നു.
Incident of a landslide in a mining quarry took place in Haryana’s Bhiwani pic.twitter.com/d7d382RxrC
— ANI (@ANI) January 1, 2022
ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര സഹായം ഉറപ്പാക്കുന്നതിനുമായി പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.
കൃഷിമന്ത്രി ജെ.പി ദലാല്‍ അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. കുറച്ചു പേർ മണ്ണിടിച്ചിലിൽ മരണപ്പെട്ടുവെന്നും എന്നാൽ കൃത്യമായ കണക്കുകൾ ഇപ്പോൾ നൽകാനാവില്ലെന്നും കാർഷിക മന്ത്രി ജെ പി ദലാൽ പറഞ്ഞു.
Comments