ഇംഫാല്‍: മണിപ്പുര്‍ കലാപത്തിനിടെ ഒരു യുവതികൂടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒരു യുവതികൂടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37-കാരിയാണ് പരാതിക്കാരി. അക്രമികള്‍ വീട് കത്തിച്ചതോടെ രണ്ട് മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗ്രാമംവിട്ട് ഓടിപ്പോകുന്നതിനിടെ ഒരുസംഘം ആളുകള്‍ പിടികൂടി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
ആരോഗ്യനില തകരാറിലായതായും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതായും അതിജീവിത പറയുന്നു. ചികിത്സ തേടി ഇംഫാലിലെ റീജണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിയെങ്കിലും തന്റെ അവസ്ഥയെ കുറിച്ച് വിശദീകരിക്കാനാകാതെ മടങ്ങിയെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ആരോഗ്യനില കൂടുതല്‍ വഷളായതോടെ യുവതി ചൊവ്വാഴ്ച ഇംഫാലില്‍ തന്നെയുള്ള ജെഎന്‍ഐഎംഎസ് ആശുപത്രിയിലെത്തി. തുടര്‍ന്ന് കൗണ്‍സിലിങ്ങിനിടെയാണ് ഡോക്ടര്‍മാര്‍ യുവതി ലൈംഗികപീഡനത്തിനിടയായത് മനസിലാക്കിയത്.
“ഞാന്‍ കടന്നുപോകേണ്ടിവന്ന മാനസികസമ്മര്‍ദത്തിന്റേയും ദുരവസ്ഥയുടേയും ഉത്തരവാദി ഞാനല്ലെന്ന ബോധ്യം പതിയെപ്പതിയെ എനിക്കുണ്ടായി. അവര്‍ എനിക്കെതിരെ ചെയ്ത അതിക്രമത്തിന് ഞാനല്ല കുറ്റക്കാരി…എന്ന ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ച കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം”, അതിജീവിത പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments