ഡൽഹി: ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാകുന്നതിനോട് വിമുഖതയുമായി പാര്‍ലമെന്ററി സമിതി. രാജ്യത്തിന് നല്ല ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
സിവില്‍ സര്‍വീസ് കടമ്പ കടക്കുന്നവരില്‍ സമീപകാലത്ത് നല്ലൊരുപങ്കും ഡോക്ടര്‍മാരും എന്ജിനിയര്മാരുമാണെന്ന് പാര്‍ലമെന്റിന്റെ നിയമ, നീതിന്യായ സമിതി ചൂണ്ടിക്കാട്ടുന്നു. 2011നും 2020നും ഇടയില്‍ 10,679 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നിയമിക്കപ്പെട്ടു. ഇതില്‍ 7,010 പേര് എന്‍ജിനിയറിങ്ങോ, മെഡിസിനോ കഴിഞ്ഞവരാണ്. 65.64 ശതമാനം. 5,880 പേര് എന്‍ജിനിയറിങ് കഴിഞ്ഞവരാണ്.
55.06 ശതമാനം. 1,130 പേര് മെഡിക്കല്‍ പശ്ചാത്തലത്തില്‍ നിന്നും. 10.58 ശതമാനം. എന്‍ജിനിയറിങ്ങോ, മെഡിസിനോ കഴിഞ്ഞവരാണ് ഭൂരിഭാഗം പേരുമെന്ന് ബിജെപി എംപി സുശീല്‍ മോദി അധ്യക്ഷനായ സമിതി പാര്‍ലമെന്റില്‍വച്ച റിപ്പോര്‍ട്ട് പറയുന്നു. 70 ശതമാനത്തിലധികം പേരും പ്രെഫഷണല്‍ രംഗത്തുനിന്നുള്ളവരാണ്. ഒാരോ വര്‍ഷവും രാജ്യത്തിന് ഇവര്‍ പഠിച്ച മേഖലകളിലെ സേവനം നഷ്ടമാകുകയാണ്.
നല്ല ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും രാജ്യത്തിന് ലഭിക്കാതാകുന്നു. 2,835 പേരാണ് മാനവീക വിഷയങ്ങള്‍ പഠിച്ചവര്‍. 26.54 ശതമാനം. മറ്റുമേഖലകളില്‍ നിന്നുള്ളവര്‍ 7.8 ശതമാനവും. എന്‍ജിനിയറിങ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ സിവില്‍ സര്‍വീസിലെത്തിയത് 2016ലാണ്. 717 പേര്. ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ സിവില്‍ സര്‍വീസിലെത്തിയത് 2014ലും. 183 പേര്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments