ബ്രസീലിയ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡൊ സുൽ സംസ്ഥാനത്തുണ്ടായ ചുഴലിക്കാറ്റിൽ 11 പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് 20 പേരെ കാണാതായി. കാണാതായവരെ കണ്ടെത്താൻ ഹെലികോപ്റ്ററില്‍ തിരച്ചിൽ നടക്കുന്നുണ്ടെന്ന് റിയോ ഗ്രാൻഡെ ഡോ സുൾ സർക്കാർ അറിയിച്ചു.
Read also: ആർഭാടമായ റാങ്ക് ലിസ്റ്റും, അലങ്കാര നിയമനവും
വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രദേശത്ത കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ചുഴലിക്കാറ്റിന്റെ പാതയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് 8,000-ത്തിലധികം ആളുകൾ താമസിക്കുന്ന കാര പട്ടണത്തിലാണ്. നിരവധി പേരെ വീടുകളിൽ നിന്ന് സമീപത്തുള്ള കായിക കേന്ദ്രങ്ങളിലെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു.
പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണി നിലനിൽക്കുന്നതായും വീടുകളിൽ കുടുങ്ങിപ്പോയ 2,400 പേരെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. പലയിടത്തും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
Comments