ന്യൂഡല്‍ഹി: മിത്ത് വിവാദം കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം കേന്ദ്രകമ്മിറ്റിയുടെ മുമ്പില്‍ വരികപോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് വിവാദമെന്ന് തനിക്കറിയില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയില്‍ എച്ച്.കെ.എസ്. ഭവനില്‍ മൂന്ന് ദിവസമായി നടന്ന കേന്ദ്രകമ്മിറ്റിയോഗം ഞായറാഴ്ച അവസാനിച്ചു. മിത്ത് വിവാദം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനമെന്ന് കഴിഞ്ഞദിവസം വിവരം പുറത്തുവന്നിരുന്നു. വിവാദം കേന്ദ്രകമ്മിറ്റി പരിഗണിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു. സംസ്ഥാനവിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ചചെയ്താല്‍ മതിയെന്നായിരുന്നു പാര്‍ട്ടി നിലപാട്.
അതേസമയം, മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തി എന്‍.എസ്.എസ്. പരസ്യ പ്രതിഷേധങ്ങള്‍ ഒഴിവാക്കി നിയമ പോരാട്ടം തുടരാനാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക് ബോര്‍ഡ് തീരുമാനം. സ്പീക്കര്‍ ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരായ എതിര്‍പ്പ് തുടരുമ്പോള്‍ തന്നെ വര്‍ഗീയ മുതലെടുപ്പുകള്‍ക്ക് സംഘടന നിന്നു കൊടുക്കേണ്ടതില്ലെന്നും പെരുന്നയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments