ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ കവിയും ആക്റ്റിവിസ്റ്റുമായ വരവരറാവുവിന് ആരോഗ്യസ്ഥിതി പരിഗണിച്ച് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കരുതെന്ന എൻഐഎയുടെ വാദം തള്ളിയ കോടതി ഗ്രേറ്റർ മുംബൈ വിട്ട് പോകരുത് എന്നും സാക്ഷികളുമായി ബന്ധപ്പെടുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും ഉത്തരവിട്ടു.
രണ്ടര വർഷമാണ് വരവരറാവു ജയിലില്‍ കഴിഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളാൽ മാത്രമാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും കേസിന്റെ മെറിറ്റിന്റെ പ്രതിഫലനമായി ഇത് പരിഗണിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.
നിരോധിത മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി 2018 ഓഗസ്റ്റ് 28 നാണ് വരവരറാവുവിനെ അറസ്റ്റ് ചെയ്തത്. ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വരവരറാവു സുപ്രിംകോടതിയെ സമീപിച്ചത്.
Comments