തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിര്‍ണയത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് ഇടപെട്ടുവെന്ന സംവിധായകൻ വിനയന്റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. സാംസ്കാരിക വകുപ്പിനോടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വിനയൻ നൽകിയ തെളിവിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, ജൂറി അംഗം നേമം പുഷ്പരാജിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് പരാതി അന്വേഷിക്കാൻ നിർദേശം നൽകിയതെന്നാണ് സൂചന
ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്നും ജൂറി അംഗങ്ങളെ സമ്മർദ്ദത്തിലാക്കി പല പുരസ്കാരങ്ങളും മാറ്റിയെന്നുമാണ് ആരോപണം. ചട്ടം ലംഘിച്ച് പുരസ്കാര നിർണയത്തിൽ ഇടപെട്ട രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിനയൻ മുഖ്യമന്ത്രിക്കും സാംസ്കാരി വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ ജൂറിയുടെ തീരുമാത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാൻ രഞ്ജിത്ത് ഇടപെട്ടു എന്ന ഗുരുതര ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. നീണ്ട ഫേസ്ബുക്ക് കുറിപ്പിലാണ് വിനയൻ ആരോപണം ഉന്നയിക്കുന്നത്. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും, വേണ്ടിവന്നാല്‍ അത് മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും വിനയൻ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments