ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്തു കിലോമീറ്റര്‍ പരിധിയില്‍ മദ്യത്തിനും ഇറച്ചി വില്‍പ്പനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാർ. ഈ മേഖലയിലെ ഗണേശ ചതുര്‍ത്ഥി ആഘോഷം മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്നാണ് തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ ഉത്തരവിറക്കി.
തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപം മദ്യവും മാംസവില്പനയും നിരോധിക്കുമെന്ന് യോഗി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവര്‍ പാല്വില്പനയിലേക്ക് ശ്രദ്ധതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കൃഷ്ണന്റെ ജന്മദേശമായ മഥുര – വൃന്ദാവന്‍ 10 കിലോമീറ്റര്‍ യുപി സര്‍ക്കാര്‍ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ 22 നഗര്‍ നിഗം വാര്‍ഡുകളുണ്ട്. പ്രഖ്യാപനം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ യുപി സര്‍ക്കാര്‍ മദ്യവും മാസവും മഥുരയില്‍ നിരോധിച്ചു.
കൃഷ്ണോത്സവം പരിപാടിയില്‍ സംബന്ധിക്കുന്നതിനിടെയാണ് തീര്‍ഥാടന കേന്ദ്രത്തിന് സമീപം മദ്യവും മാംസവും നിരോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.
Comments