തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 57 ശതമാനം മഴക്കുറവ്. ഇന്നലെ വരെ 251.8 മില്ലീമീറ്റർ മഴയാണ് കാലവർഷത്തിന്റെ ഭാഗമായി കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 108.6 മില്ലീമീറ്റർ മാത്രം. എല്ലാ ജില്ലകളും മഴക്കുറവ് തുടരുകയാണ്. പാലക്കാട്, വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത്.
പാലക്കാട് 79 ശതമാനവും വയനാട്ടിൽ 76 ശതമാനവും ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 70 ശതമാനവും മഴക്കുറവാണ് ഇന്നലെവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
Comments