
മലപ്പുറം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിന്റെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. ഇയാള്‍ മുന്‍പ് അറസ്റ്റിലായ ജലാലിന് പണം നല്കിയ ആളാണ്.
മൂവാറ്റുപുഴ സ്വദേശിയായ ജലാലിനൊപ്പം മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. മുന്‍പ് പിടിയിലായ റമീസുമായി ബന്ധമുളള ആളാണ് ജലാല്‍.
വൻ ഇടപാടും ഉന്നത ബന്ധങ്ങളും സ്വർണക്കടത്ത് കേസിന് പിന്നിൽ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിസും കസ്റ്റംസും കണ്ടെത്തിയിട്ടുള്ളത്. സമഗ്ര അന്വേഷണമാണ് ഇത് സംബന്ധിച്ച് നടക്കുന്നത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയെയും സന്ദീപിനെയും ചേര്‍ത്ത് ഇന്ന് തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ എന്‍.ഐ.എ സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട് കൊടുവളളി സ്വദേശിയായ കെ.വി.മുഹമ്മദ് അബ്ദു ഷമീമിന്റെ വീട്ടില്‍ കസ്റ്രംസ് പരിശോധന നടത്തി. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കാനാണ് പരിശോധന നടത്തിയത്.