
കൊച്ചി: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ഗൗരവുള്ളതാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ജയില്‍ ഡിജിപിക്ക് കോടതിയുടെ നിര്‍ദ്ദേശം. സ്വപ്നയക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും യാതൊരു വിധ ഭീഷണിയും അനുവദിക്കരുതെന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി നിർദേശിച്ചു.
ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്കിയതിനാല് തനിക്ക് ജയിനുള്ളില്‍ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തള്ളുകയാണ്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്ന സുരേഷിനെ ഇതുവരെ പാര്‍പ്പിച്ചിട്ടുള്ളത്.
ഇവിടെയെത്തിയ അന്വഷണ ഉദ്യോഗസ്ഥരെക്കുറിച്ചും സന്ദര്‍ശകരെ കുറിച്ചും ഫോണ്‍ വിളിയെ കുറിച്ചും വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നാണ് ജയില്‍വകുപ്പ് പറയുന്നത്. സ്വപ്നയുടെ മൊഴിയില്‍ അന്വേഷണം പ്രഖ്യാപിച്ച ജയില്‍ മേധാവി ഋഷിരാജ് സിംഗ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടത്തലുകള്‍ സര്‍ക്കാരിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.