ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രൊ വീണ്ടും പൊതുവേദിയില്‍. ഹവാന യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണു കാസ്ട്രൊ കമാന്‍ഡര്‍ വേഷത്തില്‍ പങ്കെടുത്തത്. പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇറാനുമേല്‍
ബെയ്‌ജിംഗ്: ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്‌ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരിച്ചു. 36 പേരെ കാണാതായി. 21 പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. 21 കുടുംബങ്ങളില്‍ പെട്ട 71 പേരാണ് അപകടത്തില്‍പെട്ടത്. അഗ്നിശമന സേനയും സൈന്യവും ഉള്‍പ്പെടെ 1000 പേര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്‌ട്. 120 പേരടങ്ങുന്ന മെഡിക്കല്‍ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്‌ട്. ഭക്ഷണവും വസ്‌ത്രങ്ങളുമുള്‍പ്പെടെയുള്ള അവശ്യവസ്‌തുക്കള്‍ സ്ഥലത്തേയ്‌ക്ക് അയച്ചിട്ടുണ്‌ട്.
പെഷവാര്‍: വടക്ക്- പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വറ്റ പട്ടണത്തില്‍ ഷിയ മുസ്‌ലിം വിഭാഗത്തിന്റെ റാലിക്കെതിരേ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടന സ്ഥലത്ത് നിന്നും 22 മൃതദേഹങ്ങള്‍ മേഖലയിലെ വിവിധ ആശുപത്രികളിലേയ്‌ക്ക് മാറ്റിയിട്ടുണ്‌ട്.
വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പാക്ക് ജനതക്ക് നേരെ ഒരാഴ്‌ചക്കിടെയുണ്‌ടാകുന്ന രണ്‌ടാമത്തെ ഭീകരാക്രമണമാണിത്. ബുധനാഴ്‌ച ഷിയാ മുസ്‌ലിം വിഭാഗക്കാരുടെ റാലിക്കിടെ അല്‍- ക്വയ്‌ദ നടത്തിയ മൂന്ന് സ്‌ഫോടനങ്ങളില്‍ 33 പേര്‍ മരിച്ചിരുന്നു.
ലണ്‌ടന്‍: സ്വീഡിഷ് വനിതയുമായി ലൈംഗീകബന്ധം നടത്തിയെന്ന വാര്‍ത്ത ശരിയാണെന്ന് വിക്കിലീക്‌സ് മേധാവി ജൂലിയന്‍ അസാഞ്ചെ സമ്മതിച്ചു. ആരോപണമുയര്‍ത്തിയ ഒരു വനിതയുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്‌ടെന്നാണ് അസാഞ്ചെ വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ലൈംഗീകആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അസാഞ്ചെയ്‌ക്കെതിരേ സ്വീഡന്‍ വാറണ്‌ട് പുറപ്പെടുവിച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാട്ടി പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്‌തു. അസാഞ്ചെയും നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
മോണ്‍ടെറി : മെക്സിക്കോയില്‍ മയക്കുമരുന്നു മാഫിയയുമായുള്ള ഏറ്റുമുട്ടലില്‍ 25 പേരെ സൈന്യം വധിച്ചു. യുഎസ് അതിര്‍ത്തിക്കടുത്താണു സംഭവം. നിരീക്ഷണ വിമാനം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സൈനിക നടപടി. മയക്കുമരുന്നു മാഫിയയുടെ താവളത്തിനു നേരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
ഇസ് ലാമാബാദ് :തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു സ്വന്തം മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പാക് ഉറപ്പ് നിലനില്‍ക്കുമ്പോഴും പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും തീവ്രവാദ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ലഷ്കര്‍-ഇ-തൊയ്ബ,
ജറൂസലം:ജറൂസലമിന്‍റെ കുറേ ഭാഗങ്ങള്‍ പലസ്തീനു കൈമാറാമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി എഹൂദ് ബരാക്. ഇന്നു വാഷിങ്ടണില്‍ ഇസ്രയേലും പലസ്തീനും നേരിട്ടു സമാധാന ചര്‍ച്ച ആരംഭിക്കന്നതിന്‍റെ മുന്നോടിയാണ് ഈ പ്രഖ്യാപനം. ജറൂസലമില്‍ പലസ്തീന്‍ വംശജര്‍ക്ക് ആധിപത്യമുള്ള മേഖലകള്‍ കൈമാറാമെന്നാണു നിര്‍ദേശം. ആ പ്രദേശം സ്വതന്ത്ര പലസ്തീന്‍റെ തലസ്ഥാനമാക്കാം. കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കണമെന്ന പലസ്തീന്‍ നിര്‍ദേശം ഭാഗികമായി അംഗീകരിക്കുന്നതാണ് ഈ പ്രഖ്യാപനം. എന്നാല്‍, പടിഞ്ഞാറന്‍ ജറൂസലമില്‍ രണ്ടുലക്ഷം ജൂതര്‍ താമസിക്കുന്ന 12 മേഖലകള്‍ ഇസ്രയേലിന്‍റേതായിരിക്കുമെന്നു ബരാക് വ്യക്തമാക്കി. രണ്ടരലക്ഷത്തോളം പലസ്തീന്‍ വംശജര്‍ താമസിക്കുന്ന അറബ് മേഖല പലസ്തീനു വിട്ടുകൊടുക്കുമെന്നു ഹാര്‍ട്ടെസ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഓള്‍ഡ് സിറ്റി, മൗണ്ട് ഒഫ് ഒലിവ്സ്, ദാവീദിന്‍റെ നഗരം തുടങ്ങിയ മേഖലകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ പ്രധാന തര്‍ക്കവിഷയങ്ങളിലൊന്നാണ് ജറൂസലം. ജറൂസലമായിരിക്കും ഇസ്രയേലിന്‍റെ എക്കാലത്തെയും തലസ്ഥാനമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞിദവസം വ്യക്തമാക്കിയിരുന്നു. ഇന്നാരംഭിക്കുന്ന സമാധാന ചര്‍ച്ച പലസ്തീനും ഇസ്രയേലും രണ്ടു സ്വതന്ത്ര രാഷ്ട്രമാകുന്നതിനു വഴിതെളിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദ് : യുഎസുമായുള്ള സേനാ ചര്‍ച്ചയില്‍ നിന്നു പാക്കിസ്ഥാന്‍ പിന്മാറി. പാക് സൈനിക ഉദ്യോഗസ്ഥരെ വാഷിങ് ടണ്‍ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്കു വിധേയരാക്കിയതാണു കാരണം. ചര്‍ച്ചയില്‍ നിന്നു പിന്മാറുന്നുവെന്നും സംഘത്തെ തിരികെ വിളിക്കുന്നുവെന്നും പാക് സേന പ്രസ്താവന നടത്തി.