Haze

Trivandrum, India

27°C

Haze

Humidity: 84%

Wind: N at 4 mph

Live cricket score
Useful links

Wayanad

പ്രകടനം നടത്തി

കല്പറ്റ: ആധാരമെഴുത്തുകാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും അനുവദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ഓള്‍ കേരള ഡോക്യുമെന്റ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലയിലെ സബ് റജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ആഹ്ലാദപ്രകടനം നടത്തി.കല്പറ്റയില്‍ എന്‍.പി. ബാബുരാജ്, സി.വി. ഗോപി, കുഞ്ഞികൃഷ്ണന്‍, ജയചന്ദ്രന്‍നായര്‍, എസ്. സനത്കുമാര്‍, രഞ്ജിത്, പ്രകാശന്‍, വൈത്തിരിയില്‍ ബാലകൃഷ്ണന്‍നായര്‍, ശ്രീജിത്ത്, മുഹമ്മദ്‌റാഫി, സതീഷ്‌കുമാര്‍, അഷറഫ്, ലൂയിസ് കൊറിയ, ശ്രീകാന്ത്, സുധാകരന്‍, ബത്തേരിയില്‍ പി.എം.

കണ്‍വെന്‍ഷന്‍ നടത്തി

കല്പറ്റ: മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഖിലേന്ത്യാ സെക്രട്ടറി ഡോ. ഗായത്രിദേവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് തങ്കമ്മ യേശുദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. റോസക്കുട്ടി, ലതികാ സുഭാഷ്, ഐ.എന്‍.ടി.യു.സി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കെ. ഗോപാലന്‍, ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍,

ആസ്‌പത്രിയില്‍ സായാഹ്ന ഒ.പി മുടങ്ങി

മാനന്തവാടി: ജില്ലാ ആസ്​പത്രിയിലെ വൈകുന്നേര ഒ.പി മുടങ്ങിയതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി ആസ്​പത്രിയിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. റൂബിയെ ഇവര്‍ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആസ്​പത്രി സൂപ്രണ്ട് ഡോ. ടി.പി. സുരേഷ് രോഗികളെ പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതിനാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.നാനൂറോളം രോഗികള്‍ ആസ്​പത്രിയില്‍ വരിയിലുണ്ടായിരുന്നു. ഡ്യൂട്ടി ഡോക്ടറില്ലാത്തത്തിനെ ത്തുടര്‍ന്നാണ് സായാഹ്ന ഒ.പി നിലച്ചത്. എന്‍.ആര്‍.എച്ച്.എം വഴി നിയമനം

പുതിയശാഖ തുടങ്ങണം

പന്തല്ലൂര്‍: റെപ്‌കോ ബാങ്കിന്റെ പുതിയശാഖ പന്തല്ലൂരില്‍ ആരംഭിക്കണമെന്ന് ബാങ്ക് നീലഗിരി ജില്ലാ സമിതി അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ശ്രീലങ്കയില്‍ നിന്നു പുനരധിവസിപ്പിക്കപ്പെട്ട തമിഴര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. അവര്‍ക്ക്‌ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ബാങ്ക് മുഖേന കുറഞ്ഞ പലിശയില്‍ വായ്പ അനുവദിക്കണം. വീടുകള്‍ നവീകരിക്കുന്നതിന് വായ്പ നല്‍കണം. വിദ്യാഭ്യാസ സഹായ നിധി കൂടുതലാക്കുക, ബാങ്ക് ജീവനക്കാരുടെ ഒഴിവു നികത്തുമ്പോള്‍ പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് അന്‍പതു ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

മുഖ്യമന്ത്രി പ്രകാശനംചെയ്തു

കല്പറ്റ: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ വികസനപുസ്തകം 'അഭിവാദയെ' മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രകാശനംചെയ്തു. പൂക്കോട് വെറ്ററിനറി കോളേജില്‍ മൃഗസംരക്ഷണ, ജന്തുശാസ്ത്ര സര്‍വകലാശാലാ ശിലാസ്ഥാപനച്ചടങ്ങില്‍ മന്ത്രി സി. ദിവാകരന്‍ മുഖ്യമന്ത്രിയില്‍നിന്ന് പുസ്തകം ഏറ്റുവാങ്ങി.നാലുവര്‍ഷത്തിനുള്ളില്‍ ജില്ലയിലുണ്ടായ വികസനപ്രവര്‍ത്തനങ്ങളുടെ പുനര്‍വായനയാണ് 'അഭിവാദയെ'.

റോഡില്‍ ദുരിതയാത്ര

വെള്ളമുണ്ട: മഴക്കാലമായതോടെ മൊതക്കര റോഡില്‍ യാത്ര ദുഷ്‌കരമായി. ചെളിനിറഞ്ഞ റോഡിലൂടെ കാല്‍നടയാത്രപോലും അസാധ്യമാണ്. റോഡ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് 13 ലക്ഷത്തോളംരൂപ അനുവദിച്ചെങ്കിലും കരാറുകാരന്‍ പണിയില്‍ വീഴ്ചവരുത്തുകയായിരുന്നു. എട്ടേനാലില്‍നിന്നും ആയഞ്ചേരിമുക്കുവരെ ഒരു കിലോമീറ്റര്‍ ദൂരംപോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.എട്ടേനാല്‍- പന്തിപ്പൊയില്‍ ഏഴ് കിലോമീറ്റര്‍പാത

ബഹുജന ധര്‍ണ നടത്തി

സുല്‍ത്താന്‍ബത്തേരി: സര്‍ക്കാര്‍ ആസ്​പത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാത്തതിനെതിരെ ജില്ലാ ജനകീയ പ്രതിരോധ സമിതി സ്വതന്ത്ര മൈതാനത്ത് ബഹുജന ധര്‍ണ നടത്തി. ആസ്​പത്രിയില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പു വരുന്നണമെന്ന് ധര്‍ണക്കാര്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ആസ്​പത്രികളുടെ നടത്തിപ്പ് പഞ്ചായത്തുകളെ ഏല്പിച്ച് സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്നു പിന്‍വാങ്ങുന്നത് അപകടകരമാണെന്ന് ഡോ. വി. സത്യാനന്ദന്‍നായര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കളക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

ഗൂഡല്ലൂര്‍: വണ്ണിയര്‍ സമുദായക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ നീലഗിരി ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.പച്ചത്തേയിലയ്ക്ക് തറവില നിശ്ചയിക്കുക, ടാന്‍ടീ തേയിലത്തോട്ടം തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ നവീകരിക്കുക, വൈദ്യുതി ബോര്‍ഡ്, വനം

കര്‍ഷകര്‍ ഭീതിയില്‍

വരയാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാല്‍ ഫോറസ്റ്റ്‌സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നത് കര്‍ഷകകുടുംബങ്ങളെ ഭീതിയിലാഴ്ത്തി. കൊട്ടിയൂര്‍ വനത്തില്‍നിന്ന് കൂട്ടത്തോടെ എത്തുന്ന കാട്ടാനകള്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വരുത്തുന്നത്. മുമ്പൊക്കെ ഒന്നോ, രണ്ടോ ആനകള്‍ വല്ലപ്പോഴും കൃഷിസ്ഥലങ്ങളില്‍ ഇറങ്ങും. ഇപ്പോള്‍ എല്ലാ ദിവസവും ആനകള്‍ കൂട്ടംകൂടി എത്തുകയാണ്. പത്തും ഇരുപതും ആനകള്‍ ഒന്നിച്ചു വന്നാണ് വാഴ, തെങ്ങ്,

അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാക്കണം

വൈത്തിരി: താലൂക്ക് ആസ്​പത്രിയില്‍അടുത്തിടെ ഉദ്ഘാടനം ചെയ്ത അത്യാഹിതവിഭാഗം പ്രവര്‍ത്തന സജ്ജമാക്കണമെന്ന് മോട്ടോര്‍ ഡ്രൈവേഴ്‌സ്

SocialTwist Tell-a-Friend