Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Pathanamthitta

വിദ്യാഭ്യാസ സെമിനാര് ഉദ്ഘാടനം

തിരുവല്ല: വിദ്യാര്‍ഥികള്‍ മഹത്തായ സംസ്‌കാരത്തിന്റെ കെടാവിളക്കുകളായി മാറിയാല്‍ മാത്രമേ സമകാലീന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയുള്ളൂവെന്ന് ക്‌നാനായ സഭ കല്ലിശ്ശേരി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.

കെട്ടിടനിര്‍മാണ അനുമതി ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപാകതകളെന്ന്

പത്തനംതിട്ട: കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലൂടെ കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റിയതോടെ അപാകതകളേറെ ഉടലെടുത്തിരിക്കുകയാണെന്ന്‌ ലൈസന്‍സ്‌ഡ്‌ എന്‍ജിനീയേഴ്‌സ്‌ ആന്‍ഡ്‌ സൂപ്പര്‍വൈസേഴ്‌സ്‌ ഫെഡറേഷന്‍ ആരോപിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍

വിപണികളില്‍ അവശ്യ സാധനങ്ങള്‍ക്കു ക്ഷാമം

പത്തനംതിട്ട: ഓണക്കാല, വിലക്കയറ്റ വിരുദ്ധ വിപണനമേളകളില്‍ അവശ്യസാധനങ്ങളുടെ ലഭ്യതയില്‍ കുറവ്‌ അനുഭവപ്പെടുന്നതായി പരാതി. സബ്‌സിഡി നിരക്കിലുള്ള സാധനങ്ങളുടെ ലഭ്യതയിലാണ്‌ കുറവ്‌. പൊതു വിപണിയിലേക്കു സാധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാതിരിക്കാനാണ്‌ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്‌. എന്നാല്‍ ഇതുമൂലം അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന സ്ഥിതിയുണ്ട്‌.

കണ്‍സ്യൂമര്‍ഫെഡിന്റെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ ആദ്യഅലോട്ട്‌മെന്റില്‍ ലഭിച്ച സാധനങ്ങള്‍ തീര്‍ന്നതോടെയാണ്‌ വിതരണത്തിലും കുറവുണ്ടായത്‌. രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ ലഭിച്ചു തുടങ്ങിയതേയുള്ളൂ. ഇതിനിടെ സഹകരണ സംഘങ്ങളുടെ ഓണക്കാല വിപണനമേളകളിലേക്കു സാധനങ്ങള്‍ നല്‌കുന്നതില്‍ രാഷ്‌ട്രീയവിവേചനമുണ്ടെന്ന ആക്ഷേപവുമുയര്‍ന്നു. യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളുടെ ഓണക്കാല മേളകളിലേക്കു സാധനങ്ങള്‍ യഥേഷ്‌ടം ലഭിക്കുന്നില്ലെന്നാണ്‌ പരാതി.

വിലക്കയറ്റം വിപണികളും തടിതപ്പുന്നു

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ചു വിലകള്‍ വര്‍ധിപ്പിച്ചു ലാഭം കൊയ്യാന്‍ വിപണി തയാറെടുക്കുമ്പോള്‍ വിലക്കയറ്റ വിരുദ്ധ വിപണികളില്‍ ജനം ക്യൂ നില്‍ക്കുന്നു. കണ്‍സ്യൂമര്‍ ഫെഡും സഹകരണ മേഖലയും സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനും ഓണവിപണിയ്‌ക്കുവേണ്ടി നേരത്തെ തന്നെ രംഗത്തിറങ്ങിയപ്പോള്‍ പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി എന്നാണ്‌ അവകാശവാദം.

പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു

പത്തനംതിട്ട: കുമ്പഴ-കോന്നി റോഡിലെ കളീക്കല്‍പ്പടിതോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയില്‍. റോഡിന്‌വീതികൂട്ടിയിട്ടും അതിന് ആനുപാതികമായി പാലം പുതുക്കിപ്പണിയാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.പാലത്തിന്റെ ഇരുവശങ്ങളിലേയും കൈവരികള്‍ പൊളിഞ്ഞുവീണു. ബാക്കിയുള്ളവയാകട്ടെ, വിള്ളല്‍ വീണ് ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കൈവരിയിലേക്ക് കാട്ടുവള്ളികള്‍ പടര്‍ന്നുകിടക്കുന്നതിനാല്‍, പൊളിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെടില്ല. പാലത്തിന്റെ ഒരുവശത്ത് കൈവരികള്‍

ശൈലി മുറുകെപ്പിടിച്ച് തോട്ടപ്പുഴശ്ശേരി

ആറന്മുളയുടെ ചരിത്രത്തില്‍ തോട്ടപ്പുഴശ്ശേരിയുടെ പ്രാധാന്യം ഏറെ വലുതാണ്. ഉത്രട്ടാതി ജലമേളയുടെയത്രതന്നെ പഴക്കം തോട്ടപ്പുഴശ്ശേരി കരയുടെ പള്ളിയോടത്തിനുമുണ്ട്.നാല്പത് കോല്‍ നീളവും 62 അംഗുലം ഉടമയും ഉള്ള പള്ളിയോടത്തിന്റെ ഉടമസ്ഥത തോട്ടപ്പുഴശ്ശേരി-വെള്ളങ്ങൂര്‍ പള്ളിയോട സേവാസമിതിക്കാണ്. മത്സര വള്ളംകളിയില്‍ സജീവമാകുമ്പോഴും പരമ്പരാഗത

ലബോറട്ടറി 6 വരെ പ്രവര്‍ത്തിക്കും

അടൂര്‍: അടൂര്‍ ജനറല്‍ ആസ്​പത്രിയിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനസമയം വൈകീട്ട് ആറു വരെയാക്കാന്‍ ആസ്​പത്രി മാനേജ്‌മെന്റ് സൊസൈറ്റി യോഗത്തില്‍ ധാരണയായി. ഇപ്പോള്‍ ഉച്ചവരെയാണ് പ്രവര്‍ത്തനം.രണ്ട് ടെക്‌നിഷ്യന്മാരെക്കൂടി താല്‍ക്കാലികാടിസ്ഥാനത്തില്‍

പന്തളത്ത് പണികള്‍ തുടങ്ങിയില്ല

പന്തളം: തീര്‍ഥാടന വികസനത്തിനായി കഴിഞ്ഞ ശബരിമല സീസണിനു മുമ്പെടുത്ത തീരുമാനങ്ങളനുസരിച്ചുള്ള പണികള്‍ ഇനിയും തുടങ്ങിയിട്ടില്ല. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനിയുള്ളത് മൂന്നു മാസമാണ്.പന്തളത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള സൗകര്യങ്ങള്‍ക്കാണ് ദേവസ്വംബോര്‍ഡ് ഊന്നല്‍ നല്‍കിയിരുന്നത്. ദേവസ്വം

അപകടം പതിവാകുന്നു

പന്തളം: പണിപൂര്‍ത്തിയായിട്ടും സ്ലാബിട്ടുമൂടാത്ത ഓടയില്‍ വീണ് എം.സി.റോഡില്‍ അപകടം പതിവാകുന്നു. റോഡിന്റെ സമനിരപ്പിലുള്ള ഓടയിലേക്കാണ് സൈഡുകൊടുക്കുമ്പോഴും റോഡരികിനോടുചേര്‍ന്ന് വാഹനം നിര്‍ത്തുമ്പോഴും അപകടമുണ്ടാകുന്നത്.കഴിഞ്ഞയാഴ്ച പന്തളം എന്‍.എസ്.എസ്. ഗേള്‍സ് ഹൈസ്‌കൂളിനുമുന്‍വശത്തും ശനിയാഴ്ച കുളനടമെഡിക്കല്‍ ട്രസ്റ്റാസ്​പത്രിക്കുസമീപവും വാഹനങ്ങള്‍ ഓടയിലേക്ക് മറിഞ്ഞ് അപകടമുണ്ടായി.

180 ലിറ്റര്‍ സ്‌പിരിറ്റ് പിടിച്ചു

തട്ട: അപകടത്തെ തുടര്‍ന്ന് പോലീസ് മാറ്റിയിട്ട വാഹനത്തില്‍നിന്ന് പിന്നീട് എക്‌സൈസ് സംഘം 180 ലിറ്റര്‍ സ്​പിരിറ്റ് പിടിച്ചു. അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് തുമ്പമണ്‍-കീരുകുഴി റോഡില്‍ കീരുകുഴി ജങ്ഷനില്‍വച്ചാണ് സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചത്. വാന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു കളഞ്ഞു.