Cloudy

Trivandrum, IN

28°C

Cloudy

Humidity: 76%

Wind: mph

വാണിജ്യം

വാഷിംഗ്‌ടണ്‍: ലോകത്തെ ഒന്നാം നിര സെര്‍ച്ച്‌ എഞ്ചിനായ ഗൂഗിള്‍ ചൈന വിടാനൊരുങ്ങുന്നു. ചൈനീസ്‌ സര്‍ക്കാര്‍ ഗൂഗിളിനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ചാണ്‌ ഈ തീരുമാനം. ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും തീരുമാനത്തില്‍ നിന്നും പിന്‍മാറില്ലെന്നും ഗൂഗിളിന്റെ വൈസ്‌ പ്രസിന്റ്‌ നിക്കോള്‍ വോംഗ്‌ പറഞ്ഞു. ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യുന്നവര്‍ക്ക്‌ സമ്പൂര്‍ണസേവനം ഉറപ്പുവരുത്തേണ്‌ടതുണെ്‌ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ഗൂഗിളിനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ്‌ പ്രശ്‌നം ഗുരുതരമായത്‌. ചൈനയില്‍ നിന്നുള്ള ലക്ഷക്കണക്കിന്‌ ഗൂഗിള്‍ ഉപഭോക്താക്കളുടെ ജിമെയില്‍ അക്കൗണ്‌ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചൈനയിലെ നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരുടെ ജിമെയില്‍ അക്കൗണ്‌ടുകള്‍ ഹാക്ക്‌ ചെയ്യാന്‍ ശ്രമമുണ്‌ടായിട്ടുണെ്‌ടന്നും വോംഗ്‌ പറഞ്ഞു.

റബര്‍ വില റെക്കോഡിലെത്തി. എല്ലാ ഇനങ്ങളിലും രണ്ടു രൂപ വീതം വര്‍ധിച്ചാണ് ഇന്നലെ വിപണി അവസാനിച്ചത്. വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനാണു സാധ്യതയെന്നു വ്യാപാരികളും കര്‍ഷകരും വിലയിരുത്തുന്നു.
ആര്‍എസ്എസ് നാലിന്‍റെ വില ബുധനാഴ്ചത്തെ 144 രൂപയില്‍ നിന്നും ഇന്നലെ 146 രൂപയിലെത്തി. തരംതിരിക്കാത്ത റബറിന്‍റെ വില 141ല്‍ നിന്നും 143ലേക്കും ഒട്ടുപാലിന്‍റെ വില 108ല്‍ നിന്നും 110ലേക്കും ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ വേനല്‍ കടുത്തതിനാല്‍ 25 ശതമാനത്തില്‍ താഴെയാണ് ഇപ്പോള്‍ ഉത്പാദനം നടക്കുന്നത്. വ്യാവസായിക ഉപയോഗം വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് വില കൂടാനുള്ള പ്രധാന കാരണമായി വിപണി വിലയിരുത്തുന്നത്. കൂടാതെ, ഇനിയും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കണക്കുകൂട്ടി കര്‍ഷകര്‍ റബര്‍ വിപണിയിലെത്തിക്കാത്തതും വില വര്‍ധിപ്പിക്കുന്നു.
ഇതിനുമുന്‍പ് 2008 ഓഗസ്റ്റിലാണ് ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് ക്വിന്‍റലിന് 14,250 രൂപയായി.

ജനറല്‍ മോട്ടോഴ്സ് ഇന്ത്യ ഓട്ടൊമാറ്റിക് ഗിയര്‍ സംവിധാനമുള്ള ഷെവര്‍ലെ ക്രൂസ് കാര്‍ കേരള വിപണിയിലെത്തിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കമ്പനി വൈസ് പ്രസിഡന്‍ര് പി. ബാലേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഒക്റ്റോബറിലാണു ക്രൂസിന്‍റെ മാന്വല്‍ മോഡല്‍ കേരളത്തിലെത്തിയത്. ഇതിനു മികച്ച പ്രതികരണം ലഭിച്ചതിനാലാണ് ഓട്ടോമാറ്റിക് വേര്‍ഷന്‍ എത്തിച്ചത്. വില 13.72 ലക്ഷം രൂപ.
ആറു സ്പീഡ് ട്രാന്‍സ്മിഷന്‍ എല്‍ടി ഇസഡ് വേരിയന്‍റാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. പിഇപിഎസ്, പുഷ്ബട്ടന്‍ സ്റ്റാര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് സ്ക്രീന്‍, ഇലക്ട്രി ക് സണ്‍ റൂഫ് തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ കാറിനുണ്ട്.

വേനല്‍ക്കാല യാത്രക്കാരെ ലക്ഷ്യമിട്ട് ഈ മാസം 28 മുതല്‍ എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നു. ഡല്‍ഹിയില്‍ നിന്നു കോഴിക്കാട്- മംഗലാപുരം നഗരങ്ങളെ ബന്ധിപ്പിച്ചും പുതിയ സര്‍വീസുണ്ട്.
ഡല്‍ഹി- കോയമ്പത്തൂര്‍- ഡല്‍ഹി, ഡല്‍ഹി- അമൃത്സര്‍- ഡല്‍ഹി, ഡല്‍ഹി- ഡെറാഡൂണ്‍- ഡല്‍ഹി എന്നീ റൂട്ടുകളിലാണു കോഴിക്കോടിനു പുറമേ സര്‍വീസ് നടത്തുന്നത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി പ്രഫുല്‍ പട്ടേല്‍ ലോക്സഭയെ അറിയിച്ചതാണിക്കാര്യം.
എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായ നാഷണല്‍ ഏവിയേഷന്‍ കമ്പനി ഒഫ് ഇന്ത്യ ലിമിറ്റഡി(നാസില്‍)ലെ ഡയറക്റ്റര്‍മാരുടെ ഇന്‍സെന്‍റീവ് പുനഃസ്ഥാപിച്ചതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തു നിന്നു സൗദിയിലെ ദമാമിലേക്ക് ജെറ്റ് എയര്‍വേയ്സ് ഫ്ളൈറ്റ്. 28നു പുതിയ സര്‍വീസ് തുടങ്ങും. അബുദബി, ബഹ്റൈന്‍, ദുബായ്, ഗോവ, കുവൈറ്റ്, മസ്കറ്റ്, ഷാര്‍ജ, ജിദ്ദ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ജെറ്റ് എയര്‍വേയ്സ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ