Cloudy

Trivandrum, IN

28°C

Cloudy

Humidity: 76%

Wind: mph

വിദേശം

ടെഹ്റാന്‍: ഭീകരതക്കെതിരായ പോരാട്ടത്തിന്‍റെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ സമ്പത്തില്‍ ആധിപത്യം സ്ഥാപിക്കാനാണു യുഎസ് ശ്രമിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക സാന്നിധ്യം മേഖലയുടെ സുരക്ഷയ്ക്കു ഗുണം ചെയ്യില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇറാന്‍റെ സുഹൃദ് ബന്ധം തകര്‍ക്കാനാണു യുഎസ് ശ്രമിക്കുന്നത്. ഈ ശ്രമം വിജയിക്കില്ല. ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്താന്‍ യുഎസിനെ ഇറാനിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഗള്‍ഫ് മേഖലയിലേക്കും മിസൈല്‍ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കുമെന്ന് ഈവര്‍ഷാദ്യം യുഎസ് പ്രഖ്യാപിച്ചിരുന്നു. ആണവ പ്രശ്നത്തില്‍ ഇറാനെതിരേ യുഎന്‍ രക്ഷാസമിതിയുടെ ഉപരോധം കൊണ്ടു വരാന്‍ ലോകരാജ്യങ്ങളുടെ പിന്തുണ യുഎസ് തേടുന്നതിനിടെയാണു യുഎസ് സൈനിക സാന്നിധ്യത്തിനെതിരേ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പു നല്‍കിയത്.

 

ന്യൂഡല്ഹി: സ്ത്രീകളുടെ അര്‍ധനഗ്നദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്നു ഫാഷന്‍ ടിവിയ്ക്ക് ഇന്ത്യയില്‍ വിലക്ക്. ഇന്നലെ മുതല്‍ 21 വരെയാണു പ്രക്ഷേപണം തടഞ്ഞിരിക്കുന്നത്. കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റേതാണ് ഈ കടുത്ത നടപടി.

കഴിഞ്ഞ സെപ്റ്റംബറിലാണ് നിരോധനത്തിന് ആസ്പദമായ സംഭവങ്ങള്‍ എഫ്ടിവിയില്‍ കടന്നത്. 2007-ലും മിഡ്നൈറ്റ് ഹോട്ട് എന്ന പരിപാടി കാണിച്ചതിന് എഫ്ടിവിയെ രണ്ടു മാസത്തേക്ക് ഇന്ത്യയില്‍ വിലക്കി യിരുന്നു.

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എട്ടു പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി. തടവിലുള്ള അഞ്ചു പത്രപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്‍റര്‍ അമേരിക്കന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്‍റ് അലിജാന്‍ന്ദ്രോ അഗൂയിര്‍ അധികൃതരോട് ആവശ്യപ്പെട്ടു. 

ഫെബ്രുവരി 18-നും മാര്‍ച്ച് മൂന്നിനുമിടയില്‍ റേനോസയി ല്‍ നിന്നു തട്ടിക്കൊണ്ടുപോയ പത്രപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ തിരിച്ചെത്തി. ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേരെക്കുറിച്ച് സൂചനയില്ലെന്നും അഗൂയിര്‍ പറഞ്ഞു. മയക്കുമരുന്നു കള്ളക്കടത്തു സംഘങ്ങളാണു പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയത്.

ബെയ്ജീങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ആരോപണങ്ങളില്‍ പുതുതായി ഒന്നുമില്ലെന്നു ചൈന. ദലൈലാമ വിഘടനവാദിയാണ്. ചൈനയെ പിളര്‍ത്താനും രാജ്യത്തെ വംശീയ ഐക്യം തകര്‍ക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നു ചൈനീസ് വിദേശകാര്യ വക്താവ് കിങ് ഗാങ് പറഞ്ഞു. ടിബറ്റന്‍ പ്രവാസ സര്‍ക്കാരിനെ ലോകത്തെ ഒരു രാജ്യവും അംഗീകരിച്ചിട്ടില്ല. പ്രവാസ സര്‍ക്കാര്‍ ധര്‍മശാലയിലാണെന്നത് ഇന്ത്യയുമായുള്ള ചൈനയുടെ നയതന്ത്രബന്ധങ്ങളെ ബാധിക്കില്ലെന്നും കിങ് ഗാങ് അറിയിച്ചു.

തടവറയ്ക്കു സമാനമായ സാഹചര്യത്തിലാണു ടിബറ്റിലെ ബുദ്ധമത വിശ്വാസികള്‍ ജീവിക്കുന്നതെന്നായിരുന്നു ദലൈലാമ പ്രസ്താവന. ടിബറ്റില്‍ നിന്നു പലായനം ചെയ്തതിന്‍റെ 51-ാം വാര്‍ഷികത്തിലാണു ദലൈലാമ ഇങ്ങനെ പറഞ്ഞത്.
സിങ്ജിയാങ് പ്രവിശ്യയില്‍ ഉള്‍ഗര്‍ വംശജര്‍ സ്വയംഭരണാവകാശത്തിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങളെ ദലൈലാമ പിന്തുണച്ചു. സിങ്ജിയാങ്ങിനെ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

 

സാന്റിയാഗോ: പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ ചിലിയില്‍ 12 തവണ കനത്ത ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.9 മുതല്‍ 6.9 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

ഭൂചലനത്തെതുടര്‍ന്ന് ചിലി നാവികസേന സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വാല്‍പരാസിയോയില്‍ പുതിയ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരയുടെ സ്ഥാനാരോഹണചടങ്ങുകളുടെ ഉദ്ഘാടനം നട്കകുന്നതിനിടെയായിരുന്നു പുതിയ ഭൂകമ്പ പരമ്പര അനുഭവപ്പെട്ടത്. സ്‌പെയിനിയെ കിരീടാവകശായിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഫെബ്രുവരി 27ന് ചിലിയില്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനത്തെതുടര്‍ന്ന് നിരവധിയാളുകള്‍ മരിക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ ആഴ്ചകളില്‍ ഇവിടെ നിരവധി തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ