Partly Cloudy

Trivandrum, IN

33°C

Partly Cloudy

Humidity: 59%

Wind: SW at 2 mph

ദേശീയം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പുകഴ്ത്തി ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ വീണ്ടും രംഗത്ത്. പാര്‍ലമെന്‍റ് മന്ദിരം സന്ദര്‍ശിക്കാന്‍ എത്തിയ സ്മിത മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു.
തനിക്ക് ഏറെ ബഹുമാനമുള്ള നേതാവാണു സോണിയ. കോണ്‍ഗ്രസിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസില്‍ ചേരുകതന്നെ ചെയ്യും. തന്‍റെ ഇപ്പോഴത്തെ ഡല്‍ഹി സന്ദര്‍ശനത്തിനു രാഷ്ട്രീയ ലക്ഷ്യമില്ലെന്നും പാര്‍ലമെന്‍റ് കാണുക മാത്രമാണ് ഉദ്ദേശ്യമെന്നും സ്മിത പറഞ്ഞു.
വനിതാസംവരണ ബില്‍ ചരിത്രത്തിന്‍റെ ഭാഗമാണ്. സ്ത്രീ ശാക്തീകരണത്തിനു ബില്‍ വഴിവയ്ക്കും. ബില്‍ സാധ്യമാക്കിയതില്‍ സോണിയയോടു സ്മിത നന്ദി രേഖപ്പെടുത്തി.
ശിവസേന ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും സാമൂഹിക സംഘടനകളിലാണു പ്രവര്‍ത്തിക്കുന്നതെന്നും സ്മിത വ്യക്തമാക്കി. കുടുംബവും രാഷ്ട്രീയവും രണ്ടാണ്. ഭര്‍ത്തൃ പിതാവിനോടു ബഹുമാനമുണ്ടെന്നും സ്മിത പറഞ്ഞു.
എതാനും മാസങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി സ്മിത അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പുകഴ്ത്തുകയും ചെയ്തിരുന്നു. ബാല്‍ താക്കറെയുടെ മകന്‍ ജയ്ദേവിന്‍റെ ഭാര്യയായിരുന്നു സ്മിത. 2004ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതിനുശേഷവും ബാല്‍ താക്കറെയോടൊപ്പമാണു താമസം. സിനിമ നിര്‍മാതാവാണ്.

പാറ്റ്‌ന: ബീഹാറിലെ സിതാമര്‍ഹി ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറ് പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചക്ക് സ്‌കൂളില്‍നിന്നും കഴിച്ച സംഗീതകുമാരി (11) നീലുകുമാരി (12) എന്നിവരാണ് മരിച്ചത്. ഒരാള്‍ ഇന്നലെ രാത്രിയും മറ്റെയാള്‍ ഇന്നുപുലര്‍ച്ചെയുമാണ് മരിച്ചത്. സിതാമര്‍ഹിയിലെ ഹര്‍സിങ് മിഡില്‍സ്‌കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ബിഹാറിലെ സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം കുറവാണെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. രണ്ട് മാസം മുമ്പ് സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയെയും അരണയെയും കണ്ടെത്തിയത് വിവാദമായിരുന്നു.

ഇംഫാല്‍: നിരാഹാര സമരം നിര്‍ത്താന്‍ വിസമ്മതിച്ച മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു.


സൈന്യത്തിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പത്തു വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന ശര്‍മിളയെ തിങ്കളാഴ്ചയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്.

ജയില്‍മോചിതയായശേഷവും സമരം തുടര്‍ന്നതിനാലാണ് വീണ്ടും അറസ്റ്റ് ചെയ്ത് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ''ഞാന്‍ നിരാഹാരം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ന്യായമെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യത്തിനുവേണ്ടി മരിക്കാന്‍ ഒരുക്കമാണ്''-ഇറോം ശര്‍മിള പറഞ്ഞു.

ശര്‍മിളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി വനിതാ സംഘടനകള്‍ ആസ്​പത്രിക്ക് പുറത്ത് റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.

പത്തു വര്‍ഷമായി ജുഡിഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന ശര്‍മിളയെ കഴിഞ്ഞ വര്‍ഷം മേയില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവായെങ്കിലും നിരാഹാരം തുടര്‍ന്നതിനാല്‍ പിറ്റേ ദിവസം തന്നെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി.യിലും അഭിപ്രായഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്.

ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെങ്കിലും ചില മുതിര്‍ന്ന അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.

യോഗി ആദിത്യനാഥ്, മുന്‍ കേന്ദ്രമന്ത്രി ഹുക്കുംദേവ് നാരായണ്‍ യാദവ്, ലോക്‌സഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പ് രമേഷ് ബയസ് എന്നിവരാണ് ബില്ലിനെതിരെ നിലകൊണ്ട പാര്‍ട്ടി എം.പി.മാര്‍. വിപ്പ് ലംഘിച്ച് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ഇവരില്‍ ചിലര്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, മുന്‍ ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ് എന്നിവര്‍ എം.പി.മാരും ചര്‍ച്ച നടത്തിവരികയാണ്. ലോക്‌സഭയില്‍ ബില്‍ പാസാകാന്‍ 116 അംഗങ്ങളുള്ള ബി.ജെ.പി.യുടെ പിന്തുണ സര്‍ക്കാരിന് അത്യന്താപേഷിതമാണ്.

 

അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നു ഭാഗികമായെങ്കിലും പിന്മാറാന്‍ ഇന്ത്യ ആലോചിക്കുന്നു. ഊര്‍ജ, റോഡ് പദ്ധതികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സുരക്ഷ മുന്‍നിര്‍ത്തി ഒരേ സ്ഥലത്തേക്കു മാറ്റിയേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍.
ഫെബ്രുവരി 26ന് ഇന്ത്യക്കാരെ ലക്ഷ്യമിട്ടു കാബൂളിലുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ കഴിഞ്ഞ ആഴ്ച അഫ്ഗാന്‍ സന്ദര്‍ശിച്ചിരുന്നു. അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പിന്മാറ്റം പരിഗണിച്ചു തുടങ്ങിയത്. കാബൂളിലെ എംബസി കൂടാതെ, ഹെരാത്ത്, കാന്ധഹാര്‍, മസാര്‍-ഇ-ഷെരീഫ് എന്നിവിടങ്ങളിലും ഇന്ത്യയ്ക്കു കോണ്‍സുലേറ്റുകളുണ്ട്. ഇവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരോടു നാട്ടിലേക്കു മടങ്ങാന്‍ നിര്‍ദേശിക്കുമെന്നും സൂചന. ഇന്ത്യന്‍ മെഡിക്കല്‍ മിഷന്‍ നേരത്തേ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.
ഫെബ്രുവരി 26നുണ്ടായ ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്. 2008 ജൂലൈയിലും 2009 ഒക്റ്റോബറില്‍ പാക് ചാരസംഘടന ഐഎസ്ഐയുടെ പിന്തുണയോടെ താലിബാന്‍ ഭീകരര്‍ ഇന്ത്യന്‍ എംബസിക്കു നേരേ ആക്രമണം നടത്തിയിട്ടുണ്ട്. 2008ല്‍ ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരും 2009ല്‍ നാല് ഐടിബിപി ജവാന്‍മാരും കൊല്ലപ്പെട്ടു.
ഇതിനിടെ, ഇറാന്‍ പ്രസിഡന്‍റ് മെഹ്മൂദ് അഹമ്മദി നെജാദ് ഇന്നലെ അഫ്ഗാന്‍ സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്. രാജ്യത്തെ ഇറേനിയന്‍ സ്വാധീനത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണു സന്ദര്‍ശനം.

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ