Mostly Cloudy

Trivandrum, IN

31°C

Mostly Cloudy

Humidity: 66%

Wind: W at 5 mph

കേരളം

കോട്ടയം: വീല്‍ച്ചെയറില്‍ കഴിയുന്ന വിദേശവനിതയെ കബളിപ്പിച്ച്‌ ഹോം നേഴ്‌സ്‌ 75 ലക്ഷം തട്ടിയെടുത്തെന്ന ആരോപണം പൊളിഞ്ഞു. ഇതുവരെ 68 ലക്ഷം രൂപയുടെ കണക്ക്‌ പരിശോധിച്ചതില്‍ യാതൊരു കൃത്രിമവും കണെ്‌ടത്തിയിട്ടില്ല. ഇനി ഏഴ്‌ ലക്ഷം രൂപയുടെ ബാങ്ക്‌ ഇടപാടുകളാണ്‌ പരിശോധിക്കാനുള്ളത്‌. ഇതോടെ 75 ലക്ഷത്തിന്റെ തട്ടിപ്പ്‌ നടത്തിയെന്ന ആരോപണം പൊളിഞ്ഞ്‌ കേസ്‌ അന്വേഷണം പുതിയ വഴിത്തിരുവില്‍ എത്തി നില്‍ക്കുകയാണ്‌.

ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയിലെടുത്ത ഹോംനഴ്‌സ്‌ അര്‍ത്തുങ്കല്‍ വേലംപറമ്പില്‍ വിജി (36)യെ ഇന്നലെ അറസ്റ്റു രേഖപ്പെടുത്തി റിമാന്‍ഡു ചെയ്‌തു. ഒരു മാല മോഷ്ടിച്ചുവെന്ന കേസിലാണ്‌ അറസ്റ്റ്‌.
ഇന്നലെ 68 ലക്ഷം രൂപയുടെ കണക്ക്‌ പരിശോധിച്ചതില്‍ വിജിയെക്കൂടാതെ പലരും ചെക്ക്‌ മാറിയിട്ടുള്ളതായി കണെ്‌ടത്തിയിട്ടുണ്‌ട്‌. ആരൊക്കെയാണ്‌ ചെക്ക്‌ മാറിയിട്ടുള്ളതെന്നും മറ്റും ഇന്ന്‌ പരിശോധിക്കും. മറ്റുചിലര്‍കൂടി ഈ കേസില്‍ ഉള്‍പ്പെടാനുള്ള സാധ്യതയിലേക്കാണ്‌ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്‌.

ഇന്നലെ അന്വേഷണ സംഘം പരാതിക്കാരിയായ ഡോ. റേച്ചല്‍ റോഡ്‌സ്‌ട്രോ ഉള്‍പ്പെടെയുള്ളവരുടെ സാനിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ഹോം നഴ്‌സ്‌ 68 ലക്ഷം രൂപ അയ്‌മനം പാണംമാലില്‍ ഡോ. റേച്ചലിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഇവരുടെ നിര്‍ദ്ദേശപ്രകാരം തന്നെ ചെലവഴിച്ചതായി കണെ്‌ടത്തി. ബാങ്കില്‍ നിന്ന്‌ ഇന്ന്‌ ലഭിക്കുന്ന പണവിനിമയ രേഖലഭിച്ചശേഷം ബാക്കി ഏഴുലക്ഷം രൂപയുടെ വ്യത്യാസത്തെപ്പറ്റി വ്യക്തമാകു. ഇതോടെ ഏഴുമാസം ഗര്‍ഭണിയായ യുവതി 75 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ദുരൂഹത ഏറുകയാണ്‌.

കോട്ടയം: നിലവിലുള്ള റേഷനിംഗ്‌ സംവിധാനത്തിനു പകരം ഭക്ഷ്യകൂപ്പണ്‍ ഏര്‍പ്പെടുത്താനും റേഷന്‍ കടകളുടെ നടത്തിപ്പ്‌ പഞ്ചായത്തുകള്‍ക്ക്‌ നല്‍കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഏപ്രില്‍ അഞ്ചിന്‌ റേഷന്‍ കടകള്‍ അടച്ചിടുമെന്ന്‌ ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ്‌ ലഭിക്കാത്ത സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക്‌ ഈ മാസം 31നകം റേഷന്‍ കാര്‍ഡ്‌ നല്‍കുകയും വിതരണം ചെയ്‌ത്‌ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തി നല്‍കുകയും ചെയ്‌തില്ലെങ്കില്‍ കാര്‍ഡ്‌ ഉടമകളെ സംഘടിപ്പിച്ച്‌ താലൂക്ക്‌ സപ്ലൈ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ സമരം ആരംഭിക്കും. ഇടത്തരം കുടുംബങ്ങള്‍ക്ക്‌ അഞ്ചു രൂപ നിരക്കില്‍ അരിയും നാലു രൂപ നിരക്കില്‍ ഗോതമ്പും നല്‍കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടയം: ഡിഗ്രി വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റി കുമരകത്തെത്തിച്ച്‌ ഹോം സ്റ്റേയില്‍ കൊണ്‌ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ഇന്നു വൈകുന്നേരത്തോടെ അറസ്റ്റു ചെയ്‌തേക്കും.

പാമ്പാടിക്കു സമീപത്തുളള ഒരു കള്ളുഷാപ്പ്‌ നടത്തിപ്പുകാരനാണ്‌ പ്രതി. കോട്ടയത്തെ പ്രമുഖ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ബുധനാഴ്‌ച വൈകുന്നേരം വീട്ടിലേക്കു പോകാന്‍ നാഗമ്പടത്ത്‌്‌ ബസ്‌ കാത്തുനില്‍ക്കുമ്പോഴാണ്‌ വീട്ടില്‍ എത്തിക്കാമെന്നു പറഞ്ഞ്‌ ഇയാള്‍ കാറില്‍ കയറ്റിക്കൊണ്‌ടുപോയത്‌.

ഇപ്പോള്‍ വെള്ളൂരില്‍ വാടകയ്‌ക്കു താമസിക്കുകയാണ്‌ പെണ്‍കുട്ടിയുടെ കുടുംബം. ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കി. കുമരകം പോലീസ്‌ കേസെടുത്തു. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്‌പി വി.മനോഹരന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.


തിരുവനന്തപുരം: രാജ്യസഭാ സീറ്റ്‌ വിഭജനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ ഡി എഫ്‌ യോഗം തീരുമാനം ഉണ്ടാവാതെ പിരിഞ്ഞു. ഇന്നു രാവിലെ 11 ന്‌ വീണ്ടും എല്‍ ഡി എഫ്‌ യോഗം ചേരും. ഇന്നലെ രണ്ടു വട്ടം എല്‍ഡിഎഫ്‌ യോഗം ചേരുകയും സി പി എം നേതാക്കള്‍ ഘടകകക്ഷികളായ ആര്‍ എസ്‌ പി, കേരളാ കോണ്‍ഗ്രസ്‌(ജെ), ജനതാദള്‍ എസ്‌ എന്നിവയുമായി പ്രത്യേകം പ്രത്യകം ഉഭയകക്ഷി ചര്‍ച്ച നടത്തുകയുമുണ്ടായി. രണ്ടു സീറ്റും തങ്ങള്‍ തന്നെ എടുക്കുമെന്ന നിലപാടാണ്‌ സി പി എം സ്വീകരിച്ചത്‌. എന്നാല്‍ ഒരു സീറ്റ്‌ ലഭിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ ആര്‍ എസ്‌ പിയും ഉറച്ചുനിന്നു.എന്നാല്‍ രാജ്യസഭാ സീറ്റ്‌ വിഭജനത്തില്‍ കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിക്കേണ്ടെന്ന്‌ ആര്‍ എസ്‌ പി തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. സീറ്റ്‌ ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുക, മുന്നണി വിടുക തുടങ്ങിയ തീരുമാനങ്ങള്‍ ഗുണം ചെയ്യില്ലെന്ന്‌ ആര്‍ എസ്‌ പി നേതൃത്വം വിലയിരുത്തിയതായാണ്‌ അറിയുന്നത്‌. രണ്ടു സീറ്റും സി പി എം എടുക്കുകയാണെങ്കില്‍ കടുത്ത പ്രതിഷേധം എല്‍ ഡി എഫ്‌ യോഗത്തില്‍ ഉന്നയിക്കുക മാത്രമാണ്‌ അവര്‍ ചെയ്യുക. രണ്ടു സീറ്റുകളും സി പി എം എടുക്കുന്നതില്‍ ആര്‍ എസ്‌ പി കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിച്ചുവെന്ന്‌ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കണമെന്ന്‌ ആവശ്യപ്പെടും. ഇതിന്‌ തയ്യാറായില്ലെങ്കില്‍ ആര്‍ എസ്‌ പി സ്വന്തം നിലക്ക്‌ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച്‌ എതിര്‍പ്പ്‌ അറിയിക്കും. ഉടന്‍ ചേരുന്ന കേന്ദ്രകമ്മറ്റിയില്‍ വിഷയം അവതരിപ്പിക്കാനും ആര്‍ എസ്‌ പി തീരുമാനിച്ചു. എല്‍ ഡി എഫിന്റെ രാജ്യസഭാ സീറ്റ്‌ വിഭജനം ചര്‍ച്ച ചെയ്യുന്നതിന്‌ മുന്നണി യോഗം സി പി എം ആസ്ഥാനമായ എ കെ ജി സെന്ററിലാണ്‌ ചേരുന്നത്‌. സി പി എം തന്നെ രണ്ടു സീറ്റും ഏറ്റെടുക്കുമെന്നാണ്‌ ആര്‍ എസ്‌ പിയുടെ നീക്കത്തില്‍നിന്ന്‌ ഉറപ്പാകുന്നത്‌.




തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 4794 നിയമനങ്ങള്‍ പി എസ്‌ സി വഴി നടത്തിയിട്ടുണ്ടെന്നു ധനമന്ത്രി ഡോ. റ്റി എം തോമസ്‌ ഐസക്‌. നിയമസഭയില്‍ ഉപ ധനാഭ്യര്‍ഥന ചര്‍ച്ചക്കു മറുപടി പറയുകയായിരുന്നു മന്ത്രി. നിയമന നിരോധനം നിലനില്‍ക്കുന്നവെന്നു പറയുന്ന വേളയിലാണ്‌ ഈ നിയമനങ്ങള്‍ നടത്തിയത്‌. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം ഉറപ്പു വരുത്തിയിട്ടു മാത്രമെ റവന്യൂ ചെലവു വരുന്ന പുതിയ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. അതുവരെ പുതിയ ചെലവുകള്‍ അനുവദിക്കില്ല. അധിക വിഭവ സമാഹരണം ഉദ്ദേശിച്ച രീതിയില്‍ നടന്നാല്‍ എല്ലാ പദ്ധതികള്‍ക്കും പണം നല്‍കാന്‍ കഴിയും. പാലക്കാട്‌ ജില്ലയിലെ മലമ്പുഴ ഡാമില്‍ നിന്നും മണലെടുക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ടു പരിസ്ഥിതി പഠനം നടത്തിയിട്ടുണ്ട്‌. എന്നാല്‍ കടലില്‍ നിന്നും മണലെടുക്കുന്ന പദ്ധതി അംഗീകരിക്കില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വരുന്ന ഇത്തരം പദ്ധതികള്‍ അനുവദിക്കാനും കഴിയില്ല. കാര്‍ഷിക കടാശ്വാസം നല്‍കുന്നത്‌ കര്‍ഷകര്‍ക്കു നേരിട്ടു പണം നല്‍കിയല്ല. സാമ്പത്തിക സ്ഥാപനങ്ങളുമായാണു സര്‍ക്കാര്‍ ഇടപെടുന്നത്‌. ഓരോ സ്ഥാപനങ്ങളും നല്‍കിയ കടം തിരികെ നേരിട്ടു നല്‍കും. കിട്ടാതെ കിടക്കുന്ന കടം മൂന്നു തവണയായി നല്‍കും. ജനങ്ങള്‍ക്കു ഗുണകരമാകുന്ന പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ലെന്നും മന്ത്രി സൂചിപ്പിച്ചു. കുടുംബശ്രീ വഴി നടപ്പാക്കുന്ന ഭവനശ്രീ പദ്ധതിക്കു ആവശ്യമായ പണം നല്‍കിയിട്ടുണ്ട്‌. 2009 ലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി 6519 കോടിയുടേതായിരുന്നു. ഇതു പുനരവലോകനം ചെയ്‌തപ്പോള്‍ 6113 കോടിയായി. ഈ സ്ഥിതിയിലാണു കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ 2009 -2010 ലെ പദ്ധതി നൂറു ശതമാനം കഴിയും. കഴിഞ്ഞ വര്‍ഷം ഒരിക്കല്‍ പോലും വെയ്‌ല്‍സ്‌ ആന്റ്‌ മീല്‍സ്‌ മൈനസായിട്ടില്ലെന്നു മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളില്‍ നിന്നും 19 ധനാഭ്യര്‍ത്ഥനകളാണ്‌ വന്നത്‌. ചര്‍ച്ചകള്‍ക്കു ശേഷം ഉപ ധനാഭ്യര്‍ഥനകള്‍ പാസാക്കി.

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ